A heroine who has cut her hair to enter a world where only heroes exist

നായകന്മാർ മാത്രമുള്ള ലോകത്തേക്ക് മുടി മുറിച്ചു കടന്നു വന്ന നായിക

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം സെൻസേഷൻ ഷഫാലി വർമ്മ തന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ  നിരവധി ആരാധകരുടെ ഹൃദയം കീഴടക്കി.എന്നാൽ ശ്രദ്ധേയമായത് ക്രിക്കറ്റിലേക്ക് കടക്കാനുള്ള വർമ്മയുടെ പോരാട്ടങ്ങളാണ്.

ചൗധരി ബൻസി ലാൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന രഞ്ജി ട്രോഫി മത്സരത്തിന് അച്ഛൻ അവളെ കൊണ്ടുപോകുമ്പോൾ ഷഫാലിക്ക് ഒമ്പത് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സച്ചിൻ തെണ്ടുൽക്കറുടെ അവസാന ഫസ്റ്റ് ക്ലാസ് മത്സരം കണ്ടതോടെയാണ് ഷഫാലി ക്രിക്കറ്റിലേക്ക് ആകർഷിക്കപ്പെടുന്നത്.

ഷഫാലിക്ക് പരിശീലനം നൽകാൻ അവളുടെ അച്ഛൻ റോത്തക്കിലെ ക്രിക്കറ്റ് അക്കാദമികൾ മുഴുവനും  അന്വേഷിച്ചങ്കിലും ഷഫാലിയേയും കൊണ്ടുപോകുമ്പോൾ പെൺകുട്ടികൾക്ക് പ്രവേശനമില്ലെന്ന മറുപടിയായിരുന്നു എല്ലായിടത്തു നിന്നും ലഭിച്ചത്. ഒടുവിൽ ഷഫാലിയെ മുടിമുറിച്ച് ആൺവേഷം കെട്ടിച്ചാണ് പരിശീലനം തുടങ്ങിയത്.

ഹരിയാനയിലെ ഒരു സാധാരണ ഗ്രാമത്തിൽ  നിന്നുള്ള പെൺകുട്ടി ക്രിക്കറ്റ് മൈതാനത്തേക്ക് കടക്കുന്നത് അവിടത്തെ നാട്ടുകാർക്ക് ചിന്തിക്കാനാകുമായിരുന്നില്ല. അതുകൊണ്ട് തന്നെ  മകളുടെ ഇഷ്ടത്തെ പിന്തുണച്ചതിന്  ഒരുപാട് എതിർപ്പുകൾ ഷഫാലിയും പിതാവും നേരിടേണ്ടി വന്നിട്ടുണ്ട്.അയൽവാസികളിൽ നിന്നും ബന്ധുക്കളിൽ നിന്നും പോലും ഏതിർപ്പുകൾ നേരിടേണ്ടി വന്നു.

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ പ്രവേശിക്കുന്നതിന് മുമ്പ്, വനിതാ ടി20 ചലഞ്ചിൽ വെലോസിറ്റിക്ക് വേണ്ടി കളിച്ച വർമ്മ 31 പന്തിൽ 34 റൺസ് നേടിയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള വനിതാ ട്വന്റി 20 ഇന്റർനാഷണൽ (WT20I) ടീമിൽ ഷഫാലി ഇടം നേടി.2019 സെപ്റ്റംബറിൽ 15-ാം വയസ്സിൽ ഇന്ത്യയ്‌ക്കായി WT20I അരങ്ങേറ്റം കുറിച്ചു.അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ ആദ്യ പരമ്പരയിൽ തന്നെ ‘പ്ലേയർ ഓഫ് ദി സീരീസ്’ ആയി തിരഞ്ഞെടുക്കപ്പെട്ടു.

2020 ജനുവരിയിൽ ഓസ്‌ട്രേലിയയിൽ നടന്ന 2020 ഐസിസി വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഷഫാലി വർമയെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ടൂർണമെന്റിന് തൊട്ടുമുമ്പ് തന്നെ “വനിതാ ടി 20 ഐ “ക്രിക്കറ്റിൽ ലോക ഒന്നാം നമ്പർ ബാറ്ററായി വർമ്മ റാങ്ക് ചെയ്യപ്പെട്ടു.

Related articles

Share article

Latest articles

Stay connected