ഒളിമ്പിക് ഗ്രൗണ്ടുകൾ മത്സരങ്ങളുടേത് മാത്രമല്ല. കാലങ്ങളോളം തലമുറകളെ പ്രചോദിപ്പിക്കുന്ന കഥകൾ കൂടിയാണ് ഓരോ ഒളിമ്പിക്സിലും പിറക്കുന്നത്. വിൽമ റുഡോൾഫ് അത്തരത്തിലൊരാളാണ്. 1960കളിലെ ലോകത്തിലെ ഏറ്റവും വേഗത കൂടിയ വനിതയായിരുന്നു വിൽമ റുഡോൾഫ്. എന്നാൽ ആ വിൽമ റുഡോൾഫിന് പിന്നിൽ മറ്റു പല കഥകളുമുണ്ട്. അസുഖങ്ങളും ദാരിദ്ര്യവും കൂടപ്പിറപ്പായ, പോളിയോ സ്ഥിരീകരിച്ച, ഇനി നടക്കാനാവില്ല എന്ന് ഡോക്ടർ ഉറപ്പിച്ചു പറഞ്ഞ ആ കുട്ടി, പിന്നീട് ലോകത്തിലെ ഏറ്റവും വേഗത കൂടിയ വനിതയാകുന്നു. ആ യാത്ര അത്ര ചെറുതല്ല… കേൾക്കാം വിൽമ റുഡോൾഫിന്റെ കഥ…
ഒരു കഥ സൊല്ലട്ടുമാ, RJ മുസാഫിറിനൊപ്പം