മോഹൻലാൽ വീണ്ടും തന്റെ പഴയ ഫോമിലേക്ക് മടങ്ങിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് നമ്മളെല്ലാവരും. ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജയിലർ സിനിമയും അതിലെ മോഹൻലാലിന്റെ ലുക്കും സാമൂഹ്യമാധ്യമങ്ങളെ അടക്കിവാഴുകയാണ്. ഈ മോഹൻലാലിനു വേണ്ടിയായിരുന്നു ഇത്രനാൾ കാത്തിരുന്നത് എന്നാണ് പ്രേക്ഷകരുടെ പ്രതികരണം.
എന്നാൽ മോഹൻലാലിനെ ആ ലുക്കിലേക്ക് എത്തിച്ച വ്യക്തിയെ അറിയാമോ? ജിഷാദ് ഷംസുദ്ദീനാണ് അതിനു പിന്നിൽ. ആറാട്ട് അടക്കമുള്ള സിനിമകളിൽ മോഹൻലാലിനു വേണ്ടി വസ്ത്രാലങ്കാരം ചെയ്തിട്ടുള്ളത് ജിഷാദാണ്. നാലു വർഷമായി ജിഷാദ് ലാലേട്ടനൊപ്പമുണ്ട്.


ജിഷാദ് തിരുവനന്തപുരത്തുള്ളപ്പോഴാണ് ജയിലർ സിനിമയ്ക്കായുള്ള കോൾ വന്നത്. മറ്റെല്ലാ താരങ്ങളുടെയൊപ്പവും മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ രജനികാന്തിനൊപ്പം മാത്രം മോഹൻലാൽ അഭിനയിച്ചിട്ടില്ല. ചിലപ്പോൾ അതിൽ ജിഷാദിനൊരു ഭാഗ്യമുണ്ടാകും എന്ന് പറയുന്നു. മോഹൻലാലിൻറെ വരാനിരിക്കുന്ന പല സിനിമകളെപ്പറ്റിയും കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു സിനിമയെപ്പറ്റി ജിഷാദ് അന്ന് കേട്ടിരുന്നില്ല.
കുറച്ചു ദിവസങ്ങൾക്കു ശേഷം മറ്റൊരു കോൾ വരുന്നു. അപ്പോഴാണ് ജയിലർ സിനിമയിൽ മോഹൻലാൽ ഉണ്ട് എന്ന വിവരം ജിഷാദ് അറിയുന്നത്. ജയിലർ സിനിമയെപ്പറ്റി ജിഷാദ് കേട്ടിരുന്നുവെങ്കിലും അതിൽ മോഹൻലാലുള്ള വിവരം അറിഞ്ഞിരുന്നില്ല. തുടർന്ന് സിനിമയുമായി ബന്ധപ്പെട്ട് മോഹൻലാലുമായി നേരിട്ടും അല്ലാതെയുമുള്ള ഫോൺ കോളുകൾ.
ജിഷാദിനോട് സിനിമയ്ക്കായി ആവശ്യപ്പെട്ടത് എഴുപതുകൾക്കും എൺപതുകൾക്കും ഇടയിലുള്ള ഒരു കാലഘട്ടമായിരുന്നു. ആ കാലത്തെ ഒരു ഡോൺ വേഷമാണ് മോഹൻലാലിനു വേണ്ടി ചെയ്യാൻ ആവശ്യപ്പെട്ടത്. അതിനു വേണ്ടി അവർ നൽകിയ റെഫറൻസ് നർക്കോസ് സിനിമയിലെ പാബ്ലോ എസ്കോബാറിന്റെ കഥാപാത്രത്തിന്റേതാണ്. അതുവരെ ജിഷാദ് മോഹൻലാലിനു വേണ്ടി ചെയ്ത വസ്ത്രാലങ്കാരങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു അത്. നൽകിയ റെഫറൻസിലെ പാബ്ലോ എസ്കോബാറിന്റെ ലുക്ക് പക്ഷെ കാര്യമായി വസ്ത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്ത ഒന്നായിരുന്നു. ആ സിനിമയിലെ തന്നെ മറ്റൊരു കഥാപാത്രത്തിന്റെ ലുക്ക് ജിംഷാദ് ഉപയോഗിക്കാൻ ശ്രമിച്ചു. അങ്ങനെയാണ് ഇന്ന് നമ്മൾ കാണുന്ന ജയിലർ സിനിമയിലെ ലുക്കിലേക്ക് മോഹൻലാൽ എത്തുന്നത്.


അന്ന് ജിഷാദ് തിരുവനന്തപുരത്ത് വർക്കലയിലായിരുന്നു. അവിടെയുള്ള പല ആന്റിക്ക്, കശ്മീരി, ടിബറ്റൻ, ടർക്കിഷ് ഷോപ്പുകളും ഇതിനായി ജിഷാദ് സന്ദർശിച്ചു. ജയിലർ സിനിമയിലേക്കുള്ള മോഹൻലാലിൻറെ ലുക്കിനാവശ്യമായ പല കാര്യങ്ങളും ജിഷാദിന് അവിടെ നിന്ന് ലഭിച്ചു.
എന്നാൽ കഥ അവിടെയും തീരുന്നില്ല. മോഹൻലാലിൻറെ ജയിലർ സിനിമയിലെ ലുക്കിനു വേണ്ടി ജിഷാദ് നടത്തിയ പരിശ്രമങ്ങൾ ഇതിലും കൂടുതലാണ്. മുഴുവൻ അഭിമുഖം കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക…